തൃശൂർ: ആദ്യം കാണുന്ന അപരിചിതരിലും ആകാശയാത്രക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കുന്ന ആ വിസ്മയക്കെട്ടിടത്തിന് ഇന്ന് ഒന്നേകാൽ നൂറ്റാണ്ടിെൻറ ചരിത്രമുണ്ട്. ഇന്ന് നഗരം ഭരിക്കുന്ന ഭരണസിരാകേന്ദ്രമായിരുന്ന അവിടം നൂറ്റാണ്ട് മുമ്പ് തൃശൂരിെൻറ ഇന്നത്തെ വളർച്ചക്കും മുമ്പ് വണ്ടിപ്പേട്ടയായിരുന്നു. നൂറ്റാണ്ടിനിപ്പുറം വളർന്ന തൃശൂർ. ആധുനിക തൃശൂരിന് വിത്തിട്ടത് ശക്തൻ തമ്പുരാെൻറ കാലത്താണ്. ഒന്ന് ചെവിയോർത്താൽ നൂറ്റാണ്ടിനപ്പുറമുള്ള തൃശൂരിെൻറ സ്പന്ദനം കേൾക്കാം... അന്നത്തെ തൃശൂരും തെളിയും. ചരക്കുലോറികളും ഇന്നത്തെ പോലെ ചീറിപ്പായുന്ന മോട്ടോർ വാഹനങ്ങളുമല്ല. കാളവണ്ടികളും തള്ളുവണ്ടികളുമൊക്കെ നിർത്തിയിടുന്ന വണ്ടിപ്പേട്ടയായിരുന്നു ഇന്നത്തെ കോർപറേഷൻ ആസ്ഥാനം നിൽക്കുന്ന സ്ഥലം.
ജില്ലയുടെ മുഴുവൻ വ്യാപാരമേഖലയും തൃശൂരായിരുന്നു. നായരങ്ങാടിയും അരിയങ്ങാടിയും വലിയങ്ങാടിയും കിഴക്കേ അങ്ങാടിയും അഞ്ചു വിളക്കുമായിരുന്നു തൃശൂരിെൻറ വ്യാപാരമേഖല. അക്കാലത്തും തിരക്കുണ്ടായിരുന്നു. ചരക്കുകൾ കടത്താനും എത്തിക്കാനുമായുള്ള കാളവണ്ടികളും തള്ള്- ചരക്ക് വണ്ടികളുമായി അന്നത്തെ വാഹനപ്പട. കൊച്ചിയിൽനിന്ന് ജലമാർഗേന വഞ്ചിക്കുളത്തെത്തുന്ന ചരക്കുകൾ കാളവണ്ടികളിലൂടെയും തള്ളുവണ്ടികളിലൂടെയുമായിരുന്നു അങ്ങാടിയിലേക്ക് എത്തിച്ചിരുന്നത്.
തൃശൂരിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള ആ 'ക്ലോക്ക് ടവർ' വിസ്മയമാണ്. 1920കളിൽ നഗരസഭയുണ്ടായെങ്കിലും നഗരസഭക്ക് ആസ്ഥാനമുണ്ടായിരുന്നില്ല. അതിന് മുമ്പ് അർബൻ കൗൺസിലും പ്രവർത്തിച്ചിരുന്നെങ്കിലും കേന്ദ്രീകൃതമായ ഓഫിസ് സംവിധാനത്തിലൂടെയായിരുന്നില്ല. 1928ന് ശേഷമാണ് നഗരസഭയുടെ ഭരണരൂപം ഉണ്ടാവുന്നത്. 1932ലാണ് വണ്ടിപ്പേട്ട മാറി, അത് നഗരഭരണകേന്ദ്രമായി മാറുന്നത്. ആദ്യമെത്തുന്ന അത്ര പരിചയമില്ലാത്തയാളും ആകാശയാത്രക്കിടയിൽ താഴെയിൽ ഗോപുരവും കാണുന്നയാൾ ഒന്ന് അത്ഭുതപ്പെടും.
ഏതോ ആരാധനാലയമാണെന്ന് ധരിക്കുകയും ചെയ്യും. സമീപകാലത്ത് വിവാദങ്ങളിൽ ട്രോളുകളായി നിറഞ്ഞതിൽ തൃശൂർ കോർപറേഷൻ കെട്ടിടത്തിലെ ഈ ക്ലോക്ക് ടവറുമുണ്ടായിരുന്നു. 'ചതിക്കരുത് പള്ളിയല്ല, തൃശൂർ കോർപറേഷൻ ഓഫിസ് ആണെ'ന്നായിരുന്നു ട്രോൾ. കേരളത്തിലെ അപൂർവമായ ക്ലോക്ക് ടവറും തൃശൂരിലാണെന്ന പ്രത്യേകതയുണ്ട്. ഉച്ചക്ക് ഒരു മണിക്കും വൈകീട്ട് ആറുമണിക്കും കോർപറേഷനിലെ സൈറൺ ആണ് ആധുനികകാലത്തും നഗരചുറ്റളവിലെ ജോലിക്കാരുടെ സമയമറിയാനുള്ള പ്രധാനമാർഗം.
എ.ആർ. മേനോൻ ചെയർമാനായിരിക്കെയാണ് മുനിസിപ്പൽ ഓഫിസിെൻറ ഉയർന്നു കാണുന്ന ടവറും ക്ലോക്കും നിർമിച്ചത്. അന്ന് ആക്ഷേപമുയർന്നെങ്കിലും അതിനെ അതിജീവിച്ചതായിരുന്നു മേനോൻ. നഗര ഭരണകേന്ദ്രമായതോടെ വണ്ടിപ്പേട്ടക്ക് പുതിയ സ്ഥലം കണ്ടെത്തേണ്ടിവന്നു. ശക്തൻ തമ്പുരാൻ ബസ്സ്റ്റാൻഡ് രൂപം കൊള്ളും മുമ്പുവരെ മുനിസിപ്പൽ സ്റ്റാൻഡായിരുന്നു പ്രധാന സ്റ്റാൻഡ്. ഇവിടെയായിരുന്നു ടൗൺ പൊലീസ് സ്റ്റേഷൻ അടക്കമുള്ളവയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.