ചേർപ്പ്: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരിയെ ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർപ്പ് ചെറുചേനം കാര്യാട്ട് വീട്ടിൽ അസീസിനെയാണ് (45) ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 17നായിരുന്നു സംഭവം. ചെവിവേദനയുമായി ആശുപത്രിയിലെത്തിയ അസീസിനോട് ഡോക്ടർമാരില്ല എന്ന് പറഞ്ഞതിൽ പ്രകോപിതനായാണ് ആക്രമണം.
ആശുപത്രിയിലെ ഒ.പിയിൽ ഉണ്ടായിരുന്ന ജീവനക്കാരിയെ മർദിക്കുകയും മൊബൈൽ ഫോൺ തട്ടിത്തെറിപ്പിക്കുകയും ഭിന്നശേഷിക്കാരിയായ നഴ്സിങ് ഓഫിസർക്ക് നേരെ വധഭീഷണി ഉയർത്തുകയും ചെയ്തതിനെ തുടർന്ന് ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവം നടന്ന് ഒരു മാസത്തിനുശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.