വിമൽ

അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം; യുവാവ് അറസ്റ്റിൽ

കാഞ്ഞാണി: ആറാം കല്ലിൽ അയൽവാസിയുടെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറി ആക്രമണം നടത്തി മധ്യവയസ്കനെ പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. എറവ് ആറാംകല്ല് സ്വദേശി വിമൽ (33) എന്നയാളെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ ആറാംകല്ല് സ്വദേശി ജയൻ (54) എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ജയനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. പ്രതിയും മർദനമേറ്റ ആളും അയൽവാസികളാണ്. ഇക്കഴിഞ്ഞ ഒന്നിന് പ്രതിയുടെ വീട്ടിലേക്ക് സുഹൃത്തും ഭാര്യയും വന്നിരുന്നു. ഈ കാര്യത്തെ കുറിച്ച് പരാതിക്കാരന്റെ സഹോദരി പ്രതിയുടെ അമ്മയോട് ചോദിച്ചതിലുള്ള വൈരാഗ്യത്താലാണ് വിമൽ ജയനെ വീട്ടിൽക്കയറി ആക്രമിച്ചത്.

വിമൽ അന്തിക്കാട് ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി രണ്ട് അടിപിടി കേസിൽ പ്രതിയാണ്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ്, അന്തിക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഫ്സൽ, സി.പി.ഒ. മാരായ പ്രതീഷ്, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Man arrested for attacking neighbor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT