മുന്നാക്ക സംവരണം സ്വാഗതം ചെയ്ത് കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം

തൃശൂർ: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്‌ 10 ശതമാനം സംവരണം നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സ്വാഗതം ചെയ്തു. ഇത് കോൺഗ്രസിെൻറ അഖിലേന്ത്യ തീരുമാനത്തിെൻറ ഭാഗമാണെന്ന് യോഗം വിലയിരുത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം ശരിയായ ദിശയിലാണ്. ഇതുവഴി മുസ്ലിം സമുദായത്തിന് സംവരണാനുകൂല്യം ഒന്നും നഷ്ടപ്പെടുന്നില്ല. പാളിച്ചകളില്ലാതെ നടപ്പാക്കേണ്ടത് സർക്കാറിെൻറ ബാധ്യതയാണെന്നും യോഗം ചൂണ്ടിക്കാട്ടി. കെ.പി.സി.സി ട്രഷറർ കെ.കെ. കൊച്ചു മുഹമ്മദ് അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ, ഇക്ബാൽ വലിയവീട്ടിൽ, പി. സിയാവുദ്ദീൻ, സണ്ണി കുരുവിള, എം.കെ. ബീരാൻ, ലാൽ ബർട്ട്, കളത്ര ഷംസുദ്ദീൻ, എ.എം. ബിജു, സി.എച്ച്. മുസ്തഫ, അൻവറുദ്ദീൻ ചാണിക്കൽ, എച്ച്. മുബാറക്, ജോർജ് തോമസ്, ഫയാസ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.