മഠത്തിൽ വരവ് ആസ്വദിക്കുന്ന മുൻ കലക്ടർ അർജുൻ പാണ്ഡ്യൻ
തൃശൂർ: പൂരാവേശം ഒട്ടും ചോരാതെ ആഘോഷ വേഷത്തിൽ മുൻ ജില്ല കലക്ടർ അർജുൻ പാണ്ഡ്യനും. കസവ് മുണ്ടും കുർത്തയുമണിഞ്ഞ് ആൾക്കൂട്ടത്തിനൊപ്പമാണ് അദ്ദേഹവും പൂരത്തിൽ പങ്കാളിയായത്. തൃശൂർ പൂരത്തിന് തിരിച്ചെത്തുമ്പോൾ, വീണ്ടും തൃശൂരിന്റെ അതേ സ്നേഹവും പിന്തുണയും അനുഭവിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ എന്നും നൽകിയിട്ടുള്ള സ്നേഹത്തിനും സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി. തൃശൂരിൽനിന്ന് പടിയിറങ്ങുമ്പോൾ എല്ലാവരോടും പറഞ്ഞിരുന്നത് പൂരത്തിന് നമുക്ക് കാണാം എന്നായിരുന്നു.
ഈ വർഷത്തെ പൂരം സന്തോഷത്തോടെ ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, വെടിക്കെട്ട് നിർമാണശാലയിലെ വലിയ അപകടം ഏറെ വേദനിപ്പിച്ചു. ജീവൻ നഷ്ടമായവരുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ഈ ദുഃഖകരമായ സാഹചര്യത്തിൽ നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.