ചേറ്റുവ ജുമാമസ്ജിദിന് സമീപത്തെ നടപ്പാതയിലെ സ്ലാബ് തകർന്ന നിലയിൽ
നടപ്പാതയിൽ വാ പിളർന്ന് അപകട ഗർത്തം
ചേറ്റുവ: നടപ്പാതയിലെ തകർന്ന സ്ലാബ് കാൽനടക്കാർക്ക് ഭീഷണിയാകുന്നു. ദേശീയപാത 66ൽ ചേറ്റുവ ജുമാമസ്ജിദിന് സമീപമാണ് മാസങ്ങളായി നടപ്പാതയിലെ സ്ലാബ് തകർന്നു കിടക്കുന്നത്. രാത്രി സമയങ്ങളിൽ പ്രദേശത്തെ തെരുവുവിളക്കുകൾ കത്തുന്നുമില്ല.
ഇരുട്ടുമൂടി കിടക്കുന്നതിനാൽ ഇതുവഴി പോകുന്നവർ കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. നേരത്തെ ഒരാൾ അപകടത്തിൽ പെട്ടിരുന്നു. ദേശീയപാത കരാർ കമ്പനി അധികൃതർ തകർന്ന സ്ലാബ് കണ്ടിട്ടും കാണാത്ത മട്ടിലാണ്.
തകർന്ന സ്ലാബിന്റെ കൂർത്ത കമ്പികൾ തള്ളിനിൽക്കുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. തകർന്ന സ്ലാബ് നടപ്പാതയിലെ തകർന്ന സ്ലാബ് ഭീഷണി മാറ്റിസ്ഥാപിക്കണമെന്നും കാൽനടക്കാരുടെയും വാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും സാമൂഹികപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.