അനധികൃത മത്സ്യബന്ധനം നടത്തിയതിന് പിടിയിലായ ബോട്ട്
എറിയാട്: തീരക്കടലിൽ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്ത് കണ്ണി വലുപ്പം കുറഞ്ഞ വല ഉപയോഗിച്ച് മീൻ പിടിച്ച ‘തീർഥം-2’ ബോട്ടാണ് അധികൃതർ പിടികൂടിയത്.
ചാവക്കാട് സ്വദേശി സനലിന്റേതാണ് ബോട്ട്. ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴീക്കോട് ഹാർബറിൽ പരസ്യ ലേലം ചെയ്ത് 1,17,100 രൂപ സർക്കാറിലേക്ക് കണ്ടുകെട്ടി. 2.5 ലക്ഷം പിഴയും ഈടാക്കി. ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. സീമ നടപടികൾ പൂർത്തിയാക്കി. സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് മീൻപിടിത്തം നടത്തിയതിനും കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനും, ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടുത്തം നടത്തിയതിനുമാണ് പിഴ ഈടാക്കിയത്.
ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി. ഗ്രേസി, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിഭാഗം, ഓഫിസർമാരായ പ്രശാന്ത്കുമാർ, ഷൈബു, ഷിനിൽകുമാർ, റെസ്ക്യൂ ഗാർഡുമാരായ പ്രമോദ്, കൃഷ്ണപ്രസാദ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് ബോട്ട് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.