ഹയർ സെക്കൻഡറി മൂല്യനിർണയത്തിലെ മാറ്റം അശാസ്ത്രീയം -കെ.പി.എസ്.ടി.എ

തൃശൂർ: ഒരു ദിവസം മൂല്യനിർണയം നടത്തേണ്ട ഹയർ സെക്കൻഡറി പേപ്പറുകളുടെ എണ്ണം ക്രമാതീതമായി വർധിപ്പിച്ച അശാസ്ത്രീയ നടപടി പുനഃപരിശോധിച്ച് നിലവിലെ സ്ഥിതി തുടരണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം വരെ 60, 80 മാർക്ക് വീതമുള്ള വിഷയങ്ങളുടെ ഉത്തരപേപ്പറുകൾ ഒരുദിവസം 26 എണ്ണമായിരുന്നു നോക്കിയിരുന്നത്. ബയോളജി പേപ്പറുകൾ 40 എണ്ണവും. ഈ വർഷം ഒരു കൂടിയാലോചനയും ഇല്ലാതെ ഇത് 34, 50 ആക്കി ഉയർത്തിയത്. പ്രസിഡന്‍റ് വി. സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ആർ. അജിത്പ്രസാദ്, ട്രഷറർ ആന്‍റോ പി. തട്ടിൽ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷാഹിദ റഹ്മാൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എ.എം. ജെയ്സൺ, സാജു ജോർജ്, കെ.സി. റെജി, കെ.എം. ദീപൻ, എം. ഷാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT