യൂത്ത്‌ കോൺഗ്രസ്‌ മാർച്ചിനിടെ സംഘർഷം: പൊലീസുകാരന് സസ്പെൻഷൻ

തൃശൂർ: യൂത്ത്‌ കോൺഗ്രസ്‌ മാർച്ചിനിടെ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. രാമവർമപുരം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ ബി. ലിബിനിനെയാണ് കമീഷണർ സസ്പെൻഡ് ചെയ്തത്. സമരക്കാരെ തലയിൽ മർദിച്ചതാണ് നടപടിക്ക് കാരണം. കഴിഞ്ഞ 24നായിരുന്നു സംഭവം. ഡൽഹിയിൽ യു.ഡി.എഫ് എം.പിമാർക്കെതിരായ മർദനത്തിലും യൂത്ത് കോൺഗ്രസിന്‍റെ കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. മർദനത്തിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി പ്രഭുദാസ് പാണങ്ങോടന് തലക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് അന്ന് രാത്രി കമീഷണറുടെ ഓഫിസിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരിപ്പുസമരം നടത്തി. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും എന്ന കമീഷണറുടെ ഉറപ്പിലാണ് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.