കുമാരനാശാന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്

തൃശൂർ: മഹാകവി കുമാരനാശാന്‍റെ 150ാം ജന്മദിന പശ്ചാത്തലത്തിൽ അദ്ദേഹത്തിന്‍റെ ജിവിതം വെള്ളിത്തിരയിലേക്ക്. കവിയുടെ ആത്മകഥാംശം ഉൾക്കൊള്ളുന്ന കവിതയിൽനിന്ന് സ്വീകരിച്ച 'ഗ്രാമവൃക്ഷത്തിലെ കുയിൽ' സംവിധായകൻ കെ.പി. കുമാരനും ജീവിതസഖി എം. ശാന്തമ്മ പിള്ളയും ചേർന്നാണ് സിനിമയാക്കുന്നത്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോനാണ് മഹാകവിയുടെ വേഷമണിഞ്ഞത്. സംഗീത സംവിധാനവും ആലാപനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ഗാനം ആലപിച്ച മീര, ആശാന്‍റെ സ്ത്രീകഥാപാത്രങ്ങളായ സീത, സാവിത്രി, മാതംഗി, വാസവദത്ത എന്നിവർക്ക് സാങ്കല്പിക സാന്നിധ്യം സൃഷ്ടിച്ചു. ഏപ്രിൽ എട്ടിന് കേരളത്തിലെ പ്രധാന നഗരങ്ങളിലെ 12 തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ആധുനിക കേരളത്തിന്‍റെ നിർമിതിക്കായി അധ്വാനിച്ച കുമാരനാശാന്‍റെ ജീവിതവും കലാപ്രവർത്തനവും പകർന്ന് നൽകുകയാണ് ലക്ഷ്യമെന്ന് കെ.പി. കുമാരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശാന്തമ്മ പിള്ള, ശ്രീവത്സൻ ജെ. മേനോൻ, ശബ്ദലേഖകൻ ടി. കൃഷ്ണനുണ്ണി, കെ.ജെ. ജോണി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT