ചാതുർവർണ്യത്തിന് കാൽകഴുകുന്ന ചടങ്ങ് അസംബന്ധം -മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട: കാറളം വെള്ളാനി ഞാലിക്കുളം ക്ഷേത്രത്തിലെ പുനരുദ്ധാരണ ഭാഗമായി പ്രഖ്യാപിച്ച 'കാൽകഴുകിച്ചൂട്ട്' ചടങ്ങ് ചാതുർവർണ്യത്തെ വീണ്ടും കാൽകഴുകി ആനയിക്കലാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. ഇത് അപലപനീയവും പ്രതിഷേധാർഹവുമാണ്. ക്ഷേത്രവഴിയിൽ പ്രവേശനത്തിന് വരെ വിലക്കുണ്ടാവുകയും അതുനേടാൻ ധീരമായി മുന്നോട്ടുവരുകയും ചെയ്തതിന്റെ ഓർമ തുടിക്കുന്ന കുട്ടംകുളം സമരത്തിന് സാക്ഷ്യം വഹിച്ച ഇരിങ്ങാലക്കുടയിലാണ് ഈ അസംബന്ധം നടക്കുന്നത്. കാലത്തിന് നിരക്കാത്ത വേഷംകെട്ടുകൾ വീണ്ടും പുറത്തെടുത്ത് ഗുരുവര്യന്മാരെയും നവോത്ഥാന നായകരെയും അവരെ പിൻപറ്റുന്ന വിശ്വാസി സമൂഹത്തെയും നിന്ദിക്കരുതെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.