കോന്നിയിൽ ഒരുവർഷത്തിനകം 6000 പേർക്ക് പട്ടയം നൽകും -കെ.യു. ജനീഷ് കുമാർ എം.എൽ.എ

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിൽ ഒരുവർഷത്തിനകം 6000 പേർക്ക് പട്ടയം നൽകുമെന്ന് കെ.യു. ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു. വനമേഖലയിലെ പട്ടയം നൽകണമെങ്കിൽ വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി വേണം. അത് നേടിയെടുക്കാൻ ശ്രമം നടന്നുവരുകയാണ്. തത്ത്വത്തിൽ അനുമതിയായിട്ടുണ്ട്. വനംവകുപ്പിനുപകരം നൽകാൻ ഭൂമി കണ്ടെത്തി. ഇടുക്കി ജില്ലയിലെ കമ്പക്കൽമേട്ടിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ആ സ്ഥലം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ അധികൃതർ വന്ന് കണ്ടിരുന്നു. 6000 അപേക്ഷകരാണ് കോന്നിയിലുള്ളത്. എല്ലാവർക്കും പട്ടയം നൽകുന്നതിന് റവന്യൂ വകുപ്പിന്‍റെ നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്. വനംവകുപ്പിന്‍റെ അനുമതിയായാൽ പിറ്റേദിവസം പട്ടയം നൽകാൻ കഴിയും. റാന്നി പെരുമ്പെട്ടിയിലെ കർഷകർക്കും അതോടൊപ്പം പട്ടയം നൽകുമെന്നാണ് അറിഞ്ഞത്. കോന്നിയിൽ ആരുടെയും പട്ടയം റദ്ദാക്കിയിട്ടില്ല. യു.ഡി.എഫ് സർക്കാർ 46 പേർക്കാണ് പട്ടയം നൽകിയത്. ബാക്കി നൽകുമെന്ന് പറഞ്ഞതേയുള്ളൂ. നൽകിയില്ല. കൊടുത്തതുതന്നെ യഥാർഥ പട്ടയം ആയിരുന്നില്ല. പട്ടയം വാങ്ങിയവർക്ക് അതറിയാമെന്നും കെ.യു. ജനീഷ്കുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.