പത്തനംതിട്ട: സ്വകാര്യ ബസ് സമരത്തെതുടർന്ന് തുടർച്ചയായ മൂന്നാം ദിവസവും ജനങ്ങൾ വലഞ്ഞു. സ്വകാര്യ ബസുകൾ മാത്രം ഓടുന്ന റൂട്ടുകളിൽ ശനിയാഴ്ചയും ജനങ്ങൾ വിഷമിച്ചു. കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്ന റൂട്ടുകളിൽ മാത്രമാണ് അധിക ബസുകൾ ഓടിച്ചത്. ശനിയാഴ്ച വൈകീട്ടും കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. യാത്രക്കാരെ കുത്തിനിറച്ചാണ് ബസുകൾ പോയത്. മലയോര മേഖലകളിലും യാത്രാക്ലേശം രൂക്ഷമായി തുടരുന്നു. പത്തനംതിട്ട-ആങ്ങമൂഴി, പത്തനംതിട്ട-പുനലൂർ, പത്തനംതിട്ട-എരുമേലി, പത്തനംതിട്ട- ചെങ്ങന്നൂർ, പത്തനംതിട്ട-തിരുവല്ല റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസ് നടത്തി. സകാര്യ ബസുകൾ മാത്രം ഓടുന്ന വള്ളിക്കോട് കോട്ടയം, കടമ്മനിട്ട, പ്രക്കാനം, മുട്ടത്തുകോണം, കൊടുമൺ-ഏഴംകുളം റൂട്ടുകളിലൊന്നും കെ.എസ്.ആർ.ടി.സി സർവിസുണ്ടായില്ല. പടം......mail....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.