പള്ളിക്കൽ: പള്ളിക്കൽ റൈസിന് പ്രാധാന്യം നൽകി 2022-23ലെ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് ബജറ്റ്. 44.41കോടി രൂപ വരവും 43.86 കോടി രൂപ ചെലവും 54.67 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. മനു അവതരിപ്പിച്ചത്. 80 ശതമാനം കൃഷിയെ ആശ്രയിച്ച് കഴിയുന്ന കർഷകർക്ക് ആശ്വാസം പകരുന്ന പള്ളിക്കൽ റൈസ് എന്ന സംരംഭത്തിന് 23 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന കാർഷികവിളകൾ താങ്ങുവിലയോടെ വാങ്ങാനും നടത്താനും കുറഞ്ഞ വിലയ്ക്കുള്ള വിപണിയിലേക്ക് എത്തിക്കുന്നതിനുമായുള്ള സമഗ്ര യൂനിറ്റ് കർഷക ജ്യോതി എന്ന പേരിൽ ആരംഭിക്കുന്നതിന് 31ലക്ഷം രൂപ വകയിരുത്തി. കൂടാതെ, പച്ചക്കറി കൃഷിക്ക് 85 ലക്ഷം, ഏത്തവാഴ, വെറ്റില, സംയോജിത വിള സംരക്ഷണം, ക്ഷീര വികസനം, മുട്ടക്കോഴി വളർത്തൽ, താറാവ് വളർത്തൽ, മത്സ്യകൃഷി, എന്നിവക്ക് 3.32 കോടി രൂപയാണ് ഉൽപാദന മേഖലക്ക് നീക്കിവെച്ചിട്ടുള്ളത്. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.