വിദ്യാർഥിനിയുടെ നഗ്ന വിഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നവിഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച രണ്ടുപേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാട്സ്ആപ് ഗ്രൂപ്പിൽ പരിചയപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ നഗ്നവിഡിയോ ഷെയർ ചെയ്തത് സംബന്ധിച്ച് പരാതി ലഭിച്ച പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒന്നാംപ്രതി പ്രായപൂർത്തിയാകാത്തയാളെയും രണ്ടാംപ്രതി ഐക്കാട് നേടിയമരത്തിനാൽ ആർ. രാഹുലിനെയുമാണ് (18) അറസ്റ്റ് ചെയ്തത്. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്‍റെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ അടൂർ എസ്.ഐ വിമൽ രംഗനാഥ്, ബിജു ജേക്കബ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, സുനിൽ, റോബി, ജോബിൻ, സതീഷ്, രാജ്‌കുമാർ, വനിത സി.പി.ഒ അനൂപ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി രാഹുലിനെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒന്നാംപ്രതിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി നടപടി സ്വീകരിച്ചു. PTL ADR POCSO രാഹുൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.