മല്ലപ്പള്ളി: താലൂക്കിൽ സ്വകാര്യ, കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്കെതിരെ പൊതുജനങ്ങളിൽനിന്ന് വ്യാപക പരാതി ഉയർന്നതിൻെറ അടിസ്ഥാനത്തിൽ പത്തനംതിട്ട റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ എ.കെ. ദിലു പരിശോധനക്ക് നേരിട്ടെത്തി. സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാതെയും സ്കൂൾ കുട്ടികളെ കയറ്റാതെയും സർവിസ് നടത്തുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. സമയക്രമം പാലിക്കാതെയുള്ള മത്സരയോട്ടവും പിടിക്കപ്പെട്ടു. ബസിനെതിരെ കേസെടുത്തിട്ടുണ്ട്. ബസുകളുടെ ഫിറ്റ്നസ് നേരിട്ട് പരിശോധിച്ചു. ഫുട്ബോഡ് അടക്കം ഇളകിയിരുന്ന സ്വകാര്യ ബസുകൾ അഞ്ചുദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിച്ച് പരിശോധനക്ക് ഹാജരാക്കാനും നിർദേശം നൽകി. പരിശോധനക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത്, എ.എം.വിമാരായ ഹരി, ബിനോജ് എന്നിവരുമുണ്ടായിരുന്നു. ഫോട്ടോ: പത്തനംതിട്ട റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ മല്ലപ്പള്ളിയിൽ വാഹനപരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.