കൃഷണപാദം പാലം അറ്റകുറ്റപ്പണി അന്തിമഘട്ടത്തിൽ

തിരുവല്ല: കാലപ്പഴക്കം മൂലം അപകടഭീഷണി ഉയർത്തിയിരുന്ന പെരിങ്ങര-പൊടിയാടി റോഡിലെ കൃഷണപാദം പാലം ബലപ്പെടുത്തുന്ന ജോലി അന്തിമഘട്ടത്തിൽ. തോടി‍ൻെറ ഇരു കരകളിലുമായി പാലത്തെ താങ്ങിനിർത്തുന്ന തൂണുകളുടെയും ബീമി‍ൻെറയും കോൺക്രീറ്റിങ് പൂർത്തിയായി. പാലത്തി‍ൻെറ കൈവരികളുടെ അറ്റകുറ്റപ്പണിയും ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗത്തിൽ നിന്ന് അനുവദിച്ച രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. കൈവരികളുടെ അറ്റകുറ്റപ്പണി ശനിയാഴ്ച പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.