അടൂർ: സർക്കാർ സഹസ്ര സരോവർ പദ്ധതി - നബാർഡിൽ ഉൾപ്പെടുത്തിയ പന്നിവിഴ പാമ്പേറ്റുകുളം സംരക്ഷണമില്ലാതെ നശിക്കുന്നു. ഒരു കാലത്ത് പന്നിവിഴ പ്രദേശത്തെ ശുദ്ധജല സ്രോതസ്സായിരുന്നു പാമ്പേറ്റുകുളം. ഇപ്പോൾ പായലും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമാണ്. ശബരിമല പാതയായ അടൂർ-തട്ട-പത്തനംതിട്ട റോഡിന്‍റെ വശത്തായുള്ള കുളം വർഷങ്ങൾക്ക് മുമ്പ് ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് ചളി നീക്കി നാലുവശവും കെട്ടി സംരക്ഷിച്ചിരുന്നതാണ്. 2016 മാർച്ച് രണ്ടിന് സർക്കാർ സഹസ്ര സരോവർ പദ്ധതി - നബാർഡിൽ ഉൾപ്പെടുത്തി. നവീകരണം നടത്തിയെങ്കിലും ഇത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. പിന്നീട് കുളം നാശത്തിന്റെ വക്കിലേക്ക് നീങ്ങി. വർഷങ്ങൾ മുമ്പുവരെ പന്നിവിഴ ദേശത്തെ കൃഷിയിടങ്ങളിലേക്ക് ഈ കുളത്തിൽനിന്നാണ് വെള്ളമെത്തിച്ചിരുന്നത്. കുളത്തിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാനുള്ള ചാലുകൾ അടഞ്ഞതും ഒപ്പം നിലങ്ങൾ നികത്തിയതും കാരണം പായൽ നിറയുകയും വെള്ളം വൃത്തി ഹീനമാകുകയും ചെയ്തു. PTL ADR Kulam പന്നിവിഴ പാമ്പേറ്റുകുളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.