വടശ്ശേരിക്കര: കല്ലാർനദിയിൽ വടശ്ശേരിക്കര സ്നാനഘട്ടത്തിലെ തകർന്ന തടയണ പുനഃസ്ഥാപിക്കൽ നീളുന്നു. ഇതുമൂലം മുങ്ങിക്കുളിക്കാൻപോലും വെള്ളമില്ലാതെ മാസപൂജക്ക് എത്തിയ ശബരിമല തീർഥാടകരും നാട്ടുകാരും വലഞ്ഞു. ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ വടശ്ശേരിക്കരയിലെ കല്ലാർ നദിയിൽ പാലത്തിനുസമീപമാണ് തടയണ ഉണ്ടായിരുന്നത്. 2018ലെ മഹാപ്രളയത്തിൽ പൂർണമായും തകരുകയായിരുന്നു. പ്രധാനമായും തീർഥാടകർക്ക് വേനൽക്കാലത്ത് കുളിക്കാൻ വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമിച്ചത്. വേനൽ തുടങ്ങുമ്പോൾതന്നെ നീരൊഴുക്ക് നിലക്കാറുള്ള കല്ലാറ്റിൽ ഇത്തരത്തിൽ വെള്ളം കെട്ടിനിർത്തുന്നത് നാട്ടുകാർക്കും സഹായകരമായിരുന്നു. ജലവകുപ്പ് നിർമിച്ച തടയണ പുനർനിർമിക്കാൻ കരാർ നൽകിയിരുന്നെങ്കിലും നദിയിൽ കരിങ്കല്ല് നിരത്തുന്ന പണി മാത്രമേ ഇതുവരെ നടന്നുള്ളൂ. ഈ വേനൽക്കാലത്തെങ്കിലും തടയണ നിർമാണം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കല്ലാർനദിയിലെ തകർന്ന തടയണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.