പന്തളം: തോന്നല്ലൂർ ഭാഗത്ത് സ്‌കൂൾ അധ്യാപികയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം. എം.സി റോഡിൽനിന്ന് തിരിഞ്ഞ് തോന്നല്ലൂർ കാണിക്കവഞ്ചിക്കരികിലൂടെയുള്ള റോഡിലൂടെ സ്‌കൂട്ടറിൽ വീട്ടിലേക്കുപോകുമ്പോഴാണ് പിന്നിൽനിന്ന് ബൈക്കിലെത്തിയ യുവാവ് കഴുത്തിൽ കുത്തിപ്പിടിച്ച് മാല പൊട്ടിക്കാൻ ശ്രമം നടത്തിയത്. മാല നഷ്ടപ്പെട്ടില്ല. കഴുത്തിന് സാരമായി പരിക്കേറ്റ ഇവർ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചിത്സതേടി. കഴിഞ്ഞ ആറിന് വൈകീട്ട് പന്തളം എൻ.എസ്.എസ് കോളജിന് സമീപം ശ്രീകൃഷ്ണ സ്വാമിക്ഷേത്ര റോഡിൽ എൻ.എസ്.എസ് ട്രെയിനിങ് കോളജിലെ ജീവനക്കാരി കടക്കാട് അനീഷ് ഭവനിൽ തങ്കമണിയുടെ (54) രണ്ടരപ്പവൻെറ മാല ബൈക്കിലെത്തിയ ഒരാൾ അപഹരിച്ചിരിക്കുന്നു. സഹോദരിക്കൊപ്പം നടന്നുപോകുമ്പോഴാണ് മാല അപഹരിച്ചത്. പ്രതിയെ ഇതുവരെ പിടികൂടാൻ പൊലീസിനെ കഴിഞ്ഞില്ല. സി.സി ടി.വി കാമറകൾ പരിശോധിച്ചെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിച്ചു. കഴിഞ്ഞദിവസം പന്തളം പൊലീസ് സ്റ്റേഷന് സമീപമാണ് അധ്യാപികയുടെ മാല പൊട്ടിക്കാൻ ശ്രമമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.