ടാറിൽ പുതഞ്ഞ നായ്കുട്ടിയെ രക്ഷപ്പെടുത്തി

പന്തളം: ടാറിൽ പുതഞ്ഞ നായ്കുട്ടിക്ക് രക്ഷകനായി മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ. വെള്ളിയാഴ്ച രാവിലെ നടക്കാനിറങ്ങിയ രഘു പെരുമ്പുളിക്കലാണ് ആരോ ചാക്കിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച് ടാറിൽ പൊതിഞ്ഞ് ജീവനു വേണ്ടി കേഴുന്ന നായ്കുട്ടിയെ കണ്ടത്. നായ് പ്രേമി കൂടിയായ സുഹൃത്ത് ഉദയനെ കൂടെ വിളിച്ചുവരുത്തി മൂന്നു മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിൽ നായ്കുട്ടിയെ രക്ഷപ്പെടുത്തി. കാഴ്ച കാണാനും മൊബൈലിൽ പകർത്താനും നിരവധി ആൾക്കാർ സ്ഥലത്ത് തടിച്ച് കൂടി. പത്തുമണിയോടെ നായെ പ്രത്യേക കൂട്ടിലാക്കി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഫോട്ടോ: ടാറിൽ പുതഞ്ഞ നായ്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ രഘു പെരുമ്പുളിക്കലും ഉദയനും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.