പോപുലർ ഫിനാൻസ് തട്ടിപ്പ്: പത്തനംതിട്ടയിൽ തന്നെ കോടതി വേണമെന്ന്

പത്തനംതിട്ട: ജില്ലയിലെ പോപുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിന് പത്തനംതിട്ടയിൽ പ്രേത്യക കോടതികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വീണ ജോർജ് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 1600 കോടിയുടെ തട്ടിപ്പിന് ഇരയാവരിൽ ഭൂരിഭാഗവും പത്തനംതിട്ട ജില്ലയിൽ തന്നെയുള്ളവരാണ്. ജില്ലയിൽ പ്രത്യേകിച്ചും ആറന്മുള മണ്ഡലത്തിൽനിന്ന് അനേകം പരാതികൾ ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് ആവശ്യമുന്നയിച്ചതെന്ന് എം.എൽ.എ പറഞ്ഞു. പരാതിക്കാരുടെ ബാഹുല്യം കണക്കിലെടുത്തും പോപുലർ ഗ്രൂപ് ജില്ലയിൽ തന്നെ പാപ്പർ ഹരജി നൽകിയിരിക്കുന്നതിനാലും ജില്ല ആസ്ഥാനത്തുതന്നെ കോടതി സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും എം.എൽ.എ പറഞ്ഞു. നിലവിൽ തൃശൂരിലും ആലപ്പുഴയിലും ഡെസിഗ്നേറ്റഡ് കോടതികൾ ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.