പത്തനംതിട്ട: സർക്കാർ കൊണ്ടുവരുന്ന പുതിയ ഭൂമി ഏെറ്റടുക്കൽ നിയമം നടപ്പായാൽ ശബരിമല വിമാനത്താവള പദ്ധതിയിൽ ബിഷപ് കെ.പി. യോഹന്നാൻെറ ഗോസ്പൽ ഫോർ ഏഷ്യക്ക് ഓഹരി പങ്കാളിത്തത്തിന് സാധ്യത. നിലവിലെ നിയമം അനുസരിച്ച് സർക്കാറുമായി ഉടമസ്ഥത തർക്കമുള്ള ഭൂമികൾ പൊതു ആവശ്യത്തിന് ഭൂമിവില നൽകാതെ നിഷ്പ്രയാസം ഏെറ്റടുക്കാൻ കഴിയുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ഭൂമിക്ക് കേമ്പാളവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുന്നത് ദുരൂഹമാണെന്ന ആരോപണവുമുയരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് പുതിയ നിയമം തയാറാക്കാൻ നീക്കം നടക്കുന്നത്. തങ്ങൾക്ക് പങ്കിെല്ലന്ന് റവന്യൂ വകുപ്പ് ആണയിടുന്നു. കേരള തർക്ക ഭൂമി ഏറ്റെടുക്കൽ നിയമം 2020 എന്ന പേരിലാണ് പുതിയ നിയമം വരുന്നത്. നിലവിലെ 1958ലെ ഭൂസംരക്ഷണ നിയമപ്രകാരം തർക്കഭൂമി ഏെറ്റടുക്കുന്നതിന് ഭൂമിയുടെ ഉടമസ്ഥത സർക്കാറിനെല്ലന്ന് കോടതി കെണ്ടത്തിയാൽ ഭൂമിയുടെ വില നൽകാമെന്ന് ചീഫ് സെക്രട്ടറി കോടതിക്ക് ഉറപ്പു നൽകിയാൽ മതിയാകുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭൂപരിഷ്കരണ നിയമം അനുസരിച്ച് തോട്ട ഭൂമിയായാൽ ഭൂമിക്ക് വില നൽകേണ്ടതില്ല. ഭൂമിയിലെ കൃഷിക്കും സ്ഥാവര വസ്തുക്കൾക്കും (ചമയങ്ങൾ) മാത്രമാണ് വില നൽകേണ്ടത്. സർക്കാർ ഭൂമി ൈകയേറിയതാണെന്ന് കോടതി കെണ്ടത്തിയാൽ ഒന്നിനും ഒരു പൈസപോലും നൽകേണ്ടതില്ല. കൈയേറിയ കക്ഷികൾ ക്രിമിനൽ നടപടികൾ നേരിടുകയും വേണം. നിലവിലെ നിയമം ഇൗ വിധമായിരിക്കെ തോട്ടം അടക്കം ഏെറ്റടുക്കുന്ന ഭൂമിക്ക് കേമ്പാളവില നൽകാനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഗോസ്പൽ ഫോർ ഏഷ്യയുടെ നേതൃത്വത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റാണ് ചെറുവള്ളി എസ്റ്റേറ്റ് ൈകവശം െവച്ചിരിക്കുന്നത്. ഇവർക്ക് ഭൂമിവിലയ്ക്ക് തുല്യമായ തുകയുടെ ഓഹരി പങ്കാളിത്തം പദ്ധതിയിൽ നൽകാനാണ് സർക്കാർ നീക്കമെന്ന് നേരത്തേ ആരോപണമുണ്ട്. എന്നാൽ, അയന ചാരിറ്റബിൾ ട്രസ്റ്റ് ഇത് നിഷേധിക്കുന്നു. സർക്കാർ റവന്യൂ സ്പെഷൽ ഓഫിസറായി നിയോഗിച്ച എം.ജി. രാജമാണിക്യം ചെറുവള്ളി എസ്റ്റേറ്റിൻെറ എല്ലാ രേഖകളും പരിശോധിച്ച് വാദം കേട്ട് ഇത് പൂർണമായും സർക്കാർ ഭൂമിയാണെന്ന് കണ്ട് ഏെറ്റടുത്ത് 2015 മേയ് 28ന് ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത ഹരജിയിൽ ഭൂമിയുടെ ഉടമസ്ഥത ഉദ്യോഗസ്ഥൻ തീരുമാനിക്കേണ്ട എന്നും വിചാരണയിലൂെട സിവിൽ കോടതി തീരുമാനിക്കട്ടെ എന്നുമാണ് ഹൈകോടതി ഉത്തരവിട്ടത്. അതനുസരിച്ചാണ് ഇപ്പോൾ പാലാ സബ്കോടതിയിൽ കേസ് നടക്കുന്നത്. ബിനു ഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.