ആലത്തൂർ: 8.5 ഗ്രാം എം.ഡി.എം.എയുമായി ആലത്തൂർ സ്വദേശി പൊലീസ് പിടിയിലായി. ആലത്തൂർ ടൗണിലും ജില്ലയുടെ മറ്റ് പ്രദേശങ്ങളിലും സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പെൺകുട്ടികൾക്കും വ്യാപകമായി വിൽപന നടത്തിവരുന്ന ആലത്തൂർ ടൗൺ സ്വദേശി അനസിനെയാണ് (26) പൊലീസ് പിടികൂടിയത്.
ഇതര സംസ്ഥാന ലഹരി മാഫിയയുമായി ഇയാൾക്ക് ബന്ധമുള്ളതായും കഞ്ചാവ്, ഹഷീഷ് ഓയിൽ എന്നിവ പാലക്കാട് ടൗൺ, ആലത്തൂർ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതായും വിവരം ലഭിച്ചതിനെ തുടർന്ന് ആലത്തൂർ പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്.
ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകന്റെ നേതൃത്വത്തിൽ ഇസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്.ഐ അരുൺകുമാർ, ഗ്രേഡ് എസ്.ഐ രാജനന്ദൻ, എ.എസ്.ഐ പ്രസന്നൻ, എസ്.സി.പി.ഒ സതീഷ് കുമാർ, അബ്ദുൽ നാസർ, ദീപക്, സനു, രാജീവ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.