രണ്ട് യുവാക്കൾക്ക് കുത്തേറ്റു: പ്രതി പിടിയിൽ

കല്ലടിക്കോട്: തുന്നൽ കടയിലെ വാക്കേറ്റത്തെ തുടർന്ന് രണ്ട് യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിലായി. കരിമ്പ ഇടക്കുർശി തമ്പുരാൻചോല ഷെരീഫ് (35), ഇടക്കുർശി ജോമോൻ (40) എന്നിവർക്കാണ് കുത്തേറ്റത്. കരിമ്പ ഇടക്കുർശിയിൽ തുന്നൽ കട നടത്തുന്ന തമിഴ്നാട് സ്വദേശി അബ്ദുറഹ്മാൻ (46) ആണ് പൊലീസ് പിടിയിലായത്.

കത്രിക കൊണ്ടാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. തുണി തുന്നികൊടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കലാശിച്ചത്. ഞായറാഴ്ച ഉച്ച 2.15 ഓടെയാണ് സംഭവം. ഇവരുടെ കൂടെയുണ്ടായിരുന്ന സാദിഖ് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

കഴുത്തിന്റെ പിറകിൽ കുത്തേറ്റ ഷെരീഫിനെ പാലക്കാട് ജില്ല ആശുപത്രിയിലും വയറിനു മുകളിലും മുതുകിലും കുത്തേറ്റ ജോമോനെ തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പ്രതി അബ്ദുറഹ്മാൻ കല്ലടിക്കോട് സ്റ്റേഷനിൽ ഹാജരായി. അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. 

Tags:    
News Summary - Two youths stabbed; defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.