പാലക്കാട്: ജില്ലയിൽ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി മേയ് 26 മുതൽ പൂര്‍ണമായി അടച്ചിടാൻ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. നല്ലേപ്പിള്ളി, മലമ്പുഴ, കരിമ്പ, തരൂർ, കടമ്പഴിപ്പുറം, തെങ്കര, കൊഴിഞ്ഞാമ്പാറ, പരുതൂർ, തച്ചമ്പാറ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂര്‍ണമായും അടച്ചിടുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ കൂടുതലും ലോക്ഡൗണിന് ശേഷവും കഴിഞ്ഞ ഒരാഴ്ചക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിെൻറ വർധന പത്ത് ശതമാനത്തിൽ കൂടുതലുമായ തദേശ സ്ഥാപനങ്ങളാണ് അടച്ചിടുന്നത്. ലോക്ഡൗൺ ഇളവുകള്‍ ഈ പ്രദേശങ്ങളില്‍ ബാധകമല്ല.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ടുവരെ മാത്രം തുറക്കാം. ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി പൂർണമായി അടച്ചിടൽ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ചളവറ, കുമരംപുത്തൂർ, മങ്കര, മരുതറോഡ്, പൂക്കോട്ടുകാവ്, ഷോളയൂർ, തച്ചനാട്ടുകര, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകളെ ഒഴിവാക്കി കലക്ടർ ഉത്തരവിട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ കുറഞ്ഞ സാഹചര്യത്തിലാണിത്. അതേസമയം, സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇവിടെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.