മണ്ണാർക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിൽ അന്നത്തെ എസ്.ഐയായിരുന്ന പ്രസാദ് വർക്കിയെ ചൊവ്വാഴ്ച വീണ്ടും വിസ്തരിച്ചു. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് വിസ്താരം.
എസ്.ഐ നേരത്തെ പറഞ്ഞ മൊഴി കോടതിയിൽ ആവർത്തിച്ചു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് കെ. മേനോൻ ചൊവ്വാഴ്ച പുതിയതായി ഒരു ഹരജി കൂടി വിചാരണ നടക്കുന്ന മണ്ണാർക്കാട്ടെ എസ്.സി, എസ്.ടി പ്രത്യേക കോടതിയിൽ നൽകി. തന്നെ ഒരു കൂട്ടം ആളുകൾ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടു വന്നു എന്ന് മധു പൊലീസിനോട് നേരത്തെ പറഞ്ഞ മൊഴി മരണമൊഴിയായി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് നൽകിയത്. ഹർജി രണ്ടാം തീയതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.