മണ്ണൂർ: പത്തിരിപ്പാല-കോങ്ങാട്-റോഡിൽ മണ്ണൂർ ഖാദി സ്റ്റോപ്പിലെ വെള്ളക്കെട്ട് യാത്രക്കാർക്കും പരിസരവാസികൾക്കും വ്യാപാരികൾക്കും ദുരിതമാകുന്നതായി പരാതി. വാഹനങ്ങൾ ചീറി പായുമ്പോൾ ചെളി തെറിച്ച് സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾക്കും പ്രയാസം ഉണ്ടാകുന്നുണ്ട്. സമീപത്തെ കടകൾക്കുള്ളിലും ചെളി തെറിച്ച് മലിനമാകുന്നതായി വ്യാപാരികളും പരാതിപെട്ടു. സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്ന യാത്രക്കാർക്കും ദുരിതമായിട്ടുണ്ട്. പഞ്ചായത്തിൽ മുമ്പ് പലതവണ പരാതി നൽകിയെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. 110 സബ് സ്റ്റേഷൻ, ഹോമിയോ ആശുപത്രി, അംഗൺവാടി എന്നിവിടങ്ങളിലേക്കും പോകണമെങ്കിൽ മുട്ടോളം ചെളിയിലൂടെ യാത്ര ചെയ്യണം. മഴ പെയ്താൽ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയാണ്. അഴുക്ക് ചാലില്ലാത്തതാണ് ഇവിടെ വെള്ളം കെട്ടി നിൽക്കാൻ കാരണം. അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇതിനെതിരെ വ്യാപാരികൾ പഞ്ചായത്തധികൃതർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.