വടശ്ശേരിക്കര: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചിറ്റാർ നീലിപിലാവ് മുരുപ്പേൽ എം.പി. രാജെൻറ മകൻ എം.ആർ. റഫീഖിനാണ് (27) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 6.30ന് വീടിന് അടുത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പണിക്ക് പോകാൻ റഫീഖ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. റോഡിൽകൂടി നടന്നുപോകവെ തൊട്ടടുത്ത പറമ്പിൽ നിൽക്കുകയായിരുന്ന കാട്ടാന ഒാടിയടുത്ത് ആക്രമിക്കുകയായിരുന്നു. റഫീഖ് ആനയെ കണ്ട് ഓടാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞുവീണു. എഴുന്നേറ്റ് വീണ്ടും ഒാടാൻ തുടങ്ങവെ ആന പഞ്ഞെത്തി തൊഴിച്ചിട്ടശേഷം തുമ്പിക്കൈയിൽ എടുത്ത് ദൂേരക്ക് എറിയുകയായിരുന്നു.
കഴുത്തിനും കൈകാലുകൾക്കും പരിക്കുണ്ട്. നാട്ടുകാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. കോവിഡ് ചികിത്സകേന്ദ്രമായ ഇവിടെ കിടത്തിച്ചികിത്സ ഇല്ലാത്തിനാൽ പിന്നീട് റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കട്ടച്ചിറ-നീലിപിലാവ് കുട്ടിവനത്തിൽനിന്നുമാണ് ആന ജനവാസകേന്ദ്രത്തിൽ എത്തിയത്. കുട്ടിവനത്തിനു സമീപത്ത് അമ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സംഭവം അറിഞ്ഞ് വടശ്ശേരിക്കര േറഞ്ച് ഫോറസ്റ്റ് ഓഫിസർ വിനോദ്, ചിറ്റാർ ഫോറസ്റ്റ് െഡപ്യൂട്ടി േറഞ്ചർ കെ. സുനിൽ, ചിറ്റാർ െപാലീസ് സി.ഐ ബി. രാജേന്ദ്രൻ പിള്ള, എസ്.ഐ ബിജുകുമാർ എന്നിവർ സ്ഥലത്ത് എത്തി. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജി കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസത്ത് ബീവി, വാർഡ് മെംബർ റീന ബിനു എന്നിവരുമായി ചർച്ച നടത്തി. അടിയന്തരമായി ഈ വനമേഖലയിൽ കിടങ്ങ് സ്ഥാപിക്കുമെന്നും സൗരോർജ വേലി കെട്ടുമെന്നും േറഞ്ച് ഫോറസ്റ്റ് ഓഫിസർ വിനോദ് നാട്ടുകാർക്കും ജനപ്രതിനിധികൾക്കും ഉറപ്പുനൽകി. ഗ്രാമപഞ്ചായത്തുമായി ചേർന്ന് തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി അടിക്കാട് തെളിക്കും. ശനിയാഴ്ച വൈകീട്ടുമുതൽ ഈ പ്രദേശത്ത് വനപാലകർ പട്രോളിങ് നടത്തുമെന്നും േറഞ്ച് ഫോറസ്റ്റ് ഓഫിസർ ഉറപ്പുനൽകി.
സ്വകാര്യബസിലെ കണ്ടക്ടറായിരുന്നു റഫീഖ്. കോവിഡിൽ ബസ് സർവിസ് നിലച്ച് ജോലി ഇല്ലാതായതോടെ നാട്ടിൽ കൂലിപ്പണിക്ക് േപാകുകയായിരുന്നു. വീട്ടിൽ വയോധികരായ മാതാപിതാക്കൾ മാത്രമാണുള്ളത്. റഫീഖിെൻറ വരുമാനംകൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.