ഈസ്റ്റ് ഒറ്റപ്പാലം പാലത്തിലെ കുഴികൾ ബസ് ഉടമകളും തൊഴിലാളികളും നികത്തിയപ്പോൾ
ഒറ്റപ്പാലം: അധികൃതർ അവഗണന തുടർന്നതോടെ സഹികെട്ട ബസുടമകളും ജീവനക്കാരും ചട്ടികളും മൺവെട്ടിയുമായി തകർന്ന പാതയിലിറങ്ങി കുഴികളടച്ചു.
പാലക്കാട് - കുളപ്പുള്ളി പാതയിൽ ഈസ്റ്റ് ഒറ്റപ്പാലം തോട്ടുപാലത്തിൽ ഗതാഗതകുരുക്കിന് മുഖ്യ കാരണമായിരുന്ന വലിയ കുഴികളാണ് ഇവർ നികത്തിയത്.
കുഴികൾ കാരണം പാലത്തിന് അപ്പുറവും ഇപ്പുറവും വാഹനങ്ങളുടെ നീണ്ട നിരയാണ്.
മഴ പെയ്തതോടെ കുരുക്ക് പതിന്മടങ്ങായി. നിരവധി പരാതികൾ പൊതുമരാമത്ത് വകുപ്പിന് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ബസ് ഉടമ, തൊഴിലാളി സംയുക്ത സമിതി ഭാരവാഹികൾ പറഞ്ഞു.
ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം രാത്രി കുഴിയടക്കമെന്ന് അധികൃതർ ഉറപ്പ് നൽകിയതാണ്. എന്നാൽ, നടപടിയുണ്ടായില്ല. തുടർന്നാണ് ബസ് ഉടമകളും തൊഴിലാളികളും കുഴികളടക്കാൻ മുന്നിട്ടിറങ്ങിയത്. സമയം പാലിക്കാൻ കഴിയാത്ത വിധം പാലം പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷൻ താലൂക്ക് ട്രഷറർ പി.കെ സിദ്ദിഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.