പെരിങ്ങോട്ടുകുറുശ്ശി (പാലക്കാട്): ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് സരോജിനിയെ (70) ആണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
മക്കളില്ലാത്ത സരോജിനി വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരിച്ചതിനു ശേഷം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചു നൽകിയ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ദുർഗന്ധം പരന്നതോടെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ കട്ടിലിനു താഴെ നിലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അയൽവീട്ടുകാർ പറഞ്ഞു. വീടിെൻറ മുൻവശത്തെയും അടുക്കള ഭാഗത്തെയും വാതിലുകൾ അടച്ച് ഉള്ളിൽനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.
മുമ്പ് വള, മുക്കുമാല കച്ചവടവും പിന്നീട് തൊഴിലുറപ്പു പണിയിലേർപ്പെട്ടുമാണ് സരോജിനി ജീവിച്ചിരുന്നത്. പാലക്കാട് നിന്ന് വിരലടയാള വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തി. കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടത്തി. തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.