കോവിഡ് ചികിത്സ: ഡോക്ടർ വീട്ടിലെത്തിയത് 98 ദിവസത്തെ ജോലിക്ക് ശേഷം

പനാജി: േഗാവയിൽ കോവിഡ് ചികിത്സക്കായി സജ്ജമാക്കിയ ആശുപത്രിയിൽ ഡോ. എഡ്വിൻ ഗോമസ് തുടർച്ചയായി ജോലി ചെയ്തത് 98 ദിവസം. മൂന്ന് മാസത്തിന് ശേഷമാണ് അദ്ദേഹം പനാജിക്കടുത്ത വീട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയ ഡോ. ഗോമസിന് ജനം വീരോചിത സ്വീകരണം നൽകി. നാട്ടുകാർ പൂക്കൾ നൽകി സ്വീകരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഗോവ മെഡിക്കൽ കോളജിലെ ഡോക്ടറാണ് ഗോമസ്. കോവിഡ് ചികിത്സക്കായി സർക്കാർ സജ്ജമാക്കിയ ഇ.എസ്.ഐ ആശുപത്രിയിലുള്ള ഡോക്ടർമാരുടെ സംഘത്തിൻെറ ചുമതലയായിരുന്നു ഇദ്ദേഹത്തിന്. ഇവിടെ അദ്ദേഹം 333 രോഗികളെ ചികിത്സിച്ചു. ഇതിൽ 153 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.