കൊടുവായൂര്‍: വെമ്പല്ലൂര്‍ മരുതി ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവം ഞായറാഴ്ച ആഘോഷിക്കും. പുലർച്ച അഞ്ചിന് ക്ഷേത്രത്തിൽ ഗണപതി ഹോമം, ഉപദേവന്മാർക്ക് പൂജ, ഈടുവെടിയോടെ നട തുറക്കൽ എന്നിവ നടക്കും. ഏഴിന് ഉഷപൂജ, ഒമ്പതിന് നാഗദേവന്മാര്‍ക്ക് പൂജ എന്നിവ നടക്കും. 11ന് ആനപ്പുറത്ത് കുംഭം എഴുന്നള്ളത്തും ഉച്ചപൂജ, പ്രസാദ വിതരണം എന്നിവയും നടക്കും. ഉച്ചക്ക് മൂന്നിന് മൂന്ന് ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവിയുടെ മൂലസ്ഥാനത്തു നിന്ന് ഭഗവതിയുടെ എഴുന്നള്ളത്ത് ആരംഭിച്ച് ചെരുപ്പിട്ടാം പാറയെത്തി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും. പാണ്ടിമേളത്തോടെ ക്ഷേത്രത്തിലെത്തി രാത്രി പത്തോടെ ഉത്സവം കാവുകയറും. രാത്രി 11ന് വട്ടെക്കാട് ജിജുവും സംഘവും ഇരട്ടത്തായമ്പക അവതരിപ്പിക്കും. തിങ്കളാഴ്ച പുലർച്ച മൂന്നിന് മുല്ലക്കലില്‍നിന്ന് എഴുന്നള്ളത്ത് ആരംഭിക്കും. ഉത്സവത്തോടനുബന്ധിച്ച് വിളക്കുപൂജ, ഗണപതി പൂജ, ഉപദേവന്മാർക്ക് പൂജ എന്നിവ നടന്നു. pew-klgd കൊടുവായൂർ വെമ്പല്ലൂർ കുമ്മാട്ടിയുടെ ഭാഗമായി സ്ഥാപിച്ച ആനപ്പന്തലിലെ ദീപാലങ്കാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.