പാലക്കാട് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളി ആൾകൂട്ട മർദനത്തിനിരയായ അതേ ദിവസം പാലക്കാട് എലപ്പുള്ളിയിൽ യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. തേനാരിയില്‍ ഒകരംപള്ളത്താണ് സംഭവമുണ്ടായത്. ഒകരംപള്ളം സ്വദേശി വിപിനാണ് മര്‍ദനമേറ്റത്. ഒകരംപളളം സ്വദേശികളായ ശ്രീകേഷ് (24), ആലാമരം സ്വദേശി ഗിരീഷ് എന്നിവർ സംഭവത്തിൽ അറസ്റ്റിലായി.

ഡിസംബർ ഒമ്പതിന് ശ്രീകേഷിന്റെ വീട്ടില്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ വിപിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരമർദനം. മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് വിപിനെ മർദിച്ചത്. വടി ഉൾപ്പെടെ ഉപയോഗിച്ച് ക്രൂരമായാണ് മർദിച്ചത്. ശ്രീകേഷിനെയും ഗിരീഷിനെയും ഒരു സ്ത്രീ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

മർദനമേറ്റ വിപിൻ ഇതേക്കുറിച്ച് പൊലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ, മര്‍ദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവരികയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. നിരവധി കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ ശ്രീകേഷും ഗിരീഷും.

വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് ആക്രമണം; മൂന്ന് യുവാക്കൾ അറസ്റ്റിൽ


മാള: വീടിന് സമീപമിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ തടഞ്ഞു നിർത്തി കരിങ്കല്ല് കൊണ്ടും മറ്റും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. പുത്തൻവേലിക്കര അറപ്പാട്ട് വീട്ടിൽ ശ്രീഹരി(25), മാള പൊയ്യ കാഞ്ഞിരത്തിങ്കൽ വീട്ടിൽ അനിൽ (26), മാള മേലഡൂർ വാടചേക്കൽ വീട്ടിൽ സഞ്ജു (28) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രാത്രി അത്തികടവ് റോഡിൽ പൊയ്യ ഗ്രീൻ ലാന്റ് ആലിങ്ങപറമ്പിൽ വീട്ടിൽ സജിത്ത് (31), ബന്ധു ധനീഷ് എന്നിവരെയാണ് ഇവർ ആക്രമിച്ചത്. സജിത്ത് പ്രാണരക്ഷാർഥം സമീപത്തെ ബന്ധു ലക്ഷ്മണന്റെ വീട്ടിലേക്ക് ഓടി കയറിയെങ്കിലും പിന്തുടർന്നെത്തി ലക്ഷ്മണന്റെ വീടിന്റെ സിറ്റൗട്ടിൽ വെച്ച് ആക്രമിച്ചതായാണ് പരാതി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - man tied to post and beaten in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.