വർണച്ചിത്രങ്ങളുടെ കാക്കിയിട്ട കൂട്ടുകാരൻ കോട്ടായി: കാക്കിയെ സ്നേഹിച്ചത്രയും നിറങ്ങളോടും രാംകുമാറിന് പ്രണയമായിരുന്നു. 12 വർഷം മുമ്പാണ് ചിത്രരചനയോട് കമ്പം തോന്നിയത്. സഹപ്രവർത്തകരുടെ പ്രോത്സാഹനവും കൂടി ലഭിച്ചതോടെ ലാത്തിയും തോക്കും പിടിച്ച കൈകളിൽ ഒഴിവുസമയങ്ങളിൽ ചായക്കൂട്ടും ബ്രഷും എടുത്തു. നേരംപോക്കിന് വരച്ചു തുടങ്ങിയത് പിന്നീട് ഗൗരവത്തിലായി. ലോകനേതാക്കൾ, നൊബേൽ സമ്മാന ജേതാക്കൾ, മൺമറഞ്ഞതും നിലവിലുള്ളവരുമായ പ്രശസ്ത സിനിമ താരങ്ങൾ, പ്രകൃതിയുടെ മനോഹര ദൃശ്യങ്ങൾ തുടങ്ങി രാംകുമാറിൻെറ ചിത്രങ്ങളിൽ വൈവിധ്യമേറെയാണ്. കേരള പൊലീസിൽ 35 വർഷത്തെ സേവനത്തിനു ശേഷം പാലക്കാട് എസ്.പി ഓഫിസിൽ സീനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറായി 2019ൽ വിരമിച്ച ഈസ്റ്റ് പരുത്തിപ്പുള്ളി തിരുവാതിര ഹൗസിൽ എൽ.ആർ.പി. കുമാർ ആണ് കാൻവാസിൽ വിസ്മയം തീർക്കുന്നത്. ചിത്രകലയിൽ ഒതുങ്ങുന്നില്ല കുമാറിൻെറ കൗതുകങ്ങൾ. സ്റ്റാമ്പ് ശേഖരണം, പത്രങ്ങളുെട ശേഖരണം, ഓഡിയോ- സീഡി കലക്ഷൻ, നാണയ ശേഖരണം തുടങ്ങിയവയുമുണ്ട്. 12 വർഷമായി വരച്ചുതീർത്ത ചിത്രങ്ങളും കൗതുകശേഖരങ്ങളും ചേർത്ത് ഞായറാഴ്ച രാംകുമാറിൻെറ വസതിയിലെ ആർട്ട് ഗാലറി ഹാളിൽ രാംകുമാർ ആർട് ഗാലറി - ആൻഡ് ഓഡിയോ ഹൗസ് എന്ന പേരിൽ ചിത്രപ്രദർശനം ഒരുക്കിയിരുന്നു. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. ചിത്രകല അധ്യാപകൻ രാമൻ എമ്പ്രാന്തിരിയാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. PE- PRY - 1 പരുത്തിപ്പുള്ളി രാംകുമാർ തൻെറ ആർട്ട് ഗാലറിയിൽ ചിത്രരചനയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.