മഴയിൽ വീട് തകർന്നു; കുടുംബം ദുരിതത്തിൽ

മങ്കര: ശക്തമായ മഴയിൽ മങ്കരയിൽ വീട്ടമ്മയും മാതാവും താമസിക്കുന്ന വീട് തകർന്നു. മങ്കര കുനിയംപാടത്ത് ലതയും മാതാവ് കമലയും താമസിക്കുന്ന ഓടിട്ട വീടാണ് മഴയിൽ തകർന്നത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. 40 വർഷത്തോളം പഴക്കമുള്ള വീടാണിത്. വീട് തകർന്നതോടെ സമീപത്തുള്ള വീടിലാണ് അഭയം പ്രാപിക്കുന്നത്. ലത ശാരീരികവെല്ലുവിളികൾ നേരിടുന്നയാളും മാതാവ് കമലം രോഗിയുമാണ്. വീടിനായി ലൈഫിൽ അപേക്ഷിച്ചിട്ടുെണ്ടങ്കിലും നടപടിയായില്ലെന്ന് ലത പറഞ്ഞു. സംഭവമറിഞ്ഞ് മങ്കര പഞ്ചായത്ത് പ്രസിഡൻറ് എം.എൻ. ഗോകുൽദാസ് പഞ്ചായത്ത് അംഗം വിനോദ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. വീടിനുള്ള നടപടികൾ സ്വീകരിക്കുെമന്ന് പ്രസിഡൻറ് ഇവർക്ക് ഉറപ്പ് നൽകി. ചിത്രം - PE WPTPL1 മഴയിൽതകർന്ന മങ്കര കുനിയംപാടം ലതയുടെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.