അഗളി: കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ആദിവാസി വിഭാഗക്കാരായ ജീവനക്കാർക്ക് മാസങ്ങളായി വേതനം ലഭിക്കുന്നില്ല പരാതിയിൽ സംസ്ഥാന എസ്.സി /എസ്.ടി കമീഷൻ സ്വമേധയ കേസെടുത്തു. ഒരാഴ്ചക്കകം വേതനം നൽകാൻ നടപടി ഉണ്ടാകണമെന്ന് കമീഷൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. ആശുപത്രി നിർവഹണ സമിതിക്ക് കീഴിൽ പ്രവൃത്തിക്കുന്ന 140 ജീവനക്കാരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിൽനിന്നുമുള്ളവരാണ്. എച്ച്.എം.സിക്ക് മതിയായ ഫണ്ടില്ല എന്ന കാരണം പറഞ്ഞാണ് ആദിവാസി ജീവനക്കാരുടെ ശമ്പളം മൂന്ന് മാസമായി അധികൃതർ തടഞ്ഞുവെച്ചത്. കോവിഡ് കാലത്ത് ജോലി ചെയ്ത് പണം ലഭിക്കാതെ വന്നതോടെ ഇവർ ഏറെ പ്രതിസന്ധിയിലായിരുന്നു. ഇേത തുടർന്നാണ് കമീഷൻെറ ഇടപെടൽ. ആരോഗ്യ മന്ത്രി വീണാ ജോർജ് വിഷയം ധനവകുപ്പിൻെറ ശ്രദ്ധയിൽകൊണ്ടുവരുകയും ചെയ്തിരുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ജീവനക്കാർക്ക് വേതനം ലഭിക്കാത്തത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.