ആറ്റിങ്ങല്‍: കുളം നവീകരണ ഉദ്ഘാടനത്തിന് ആള്‍ക്കൂട്ടമുണ്ടായെന്ന പരാതിയില്‍ ബി. സത്യന്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ കോടതി പൊലീസിന് നിർദേശം നൽകി. ആറ്റിങ്ങല്‍ ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിേൻറതാണ് നിർദേശം. അവനവഞ്ചേരി ഹാപ്പിയില്‍ ശ്രീരംഗനാണ് അന്യായം ഫയല്‍ ചെയ്തത്. ആറ്റിങ്ങല്‍ നഗരസഭ പരിധിയിലെ കാരക്കാച്ചി അലക്കുകുളം നവീകരണം ജൂണ്‍ 10ന് നടന്നപ്പോൾ എം.എല്‍.എ ആയിരുന്നു ഉദ്ഘാടകന്‍. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഉദ്ഘാടനത്തിന് നൂറോളം ആളുകള്‍ കൂടിയെന്നാണ് പരാതി. എം.എല്‍.എക്ക് പുറമേ ആറ്റിങ്ങല്‍ നഗരസഭ ഉപാധ്യക്ഷ ആര്‍.എസ്. രേഖ, കൗണ്‍സിലര്‍ സി.ജെ. രാജേഷ്‌കുമാര്‍ എന്നിവരെയും കണ്ടാലറിയാവുന്ന നൂറോളം പേരെയും പ്രതികളാക്കി കേസെടുക്കണമെന്നാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.