മലപ്പുറം: കേസിൽ അറസ്റ്റിലായവർക്ക് പുറമെ കൂടുതൽ പ്രതികളുണ്ടെന്ന് മലപ്പുറം എസ്.പി എസ്. സുജിത്ദാസ്. മർദിച്ച് കൊലപ്പെടുത്തിയവരും മൃതദേഹം കഷ്ണങ്ങളാക്കി പുഴയിലെറിയാനുൾപ്പെടെ സഹായിച്ചവരുമാണ് അറസ്റ്റിലായത്. മൈസൂരുവിൽ നിന്ന് വൈദ്യനെ തട്ടിക്കൊണ്ടുവന്ന സംഘത്തിലടക്കം വേറെ ആളുകളുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേസിലെ ഒന്നാംപ്രതിയും കൊലപാതകം നടന്ന വീടിന്റെ ഉടമയുമായ ഷൈബിൻ അഷ്റഫിന്റെ ബന്ധുക്കളെയടക്കം ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. അജ്ഞാതനായ ഒരാളെ ഒരു വർഷത്തിലേറെക്കാലം വീട്ടിൽ തടങ്കലിലാക്കിയത് അടുത്ത ബന്ധുക്കളറിയാതിരിക്കില്ല എന്നതിനാലാണിത്. കുറ്റകൃത്യത്തിന് കുടുംബത്തിന്‍റെയടക്കം ഒത്താശ ലഭിച്ചോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. പ്രതികളുപയോഗിച്ച മൊബൈൽ ഫോണുകളുടെ കാൾ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈബിൻ വേറെയും സമാന ക്രൂര കുറ്റകൃത്യങ്ങളിലുൾപ്പെട്ടതായും വിവരം കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദാന്വേഷണം നടക്കുകയാണ്. കൂട്ടു ബിസിനസിൽ പണം നഷ്ടപ്പെട്ടതോടെ തട്ടിക്കൊണ്ടുപോകാനടക്കം ഷൈബിൻ ചിലർക്ക് ക്വട്ടേഷൻ നൽകിയെന്നും പിന്നീട് ഇവരെ കവർച്ചക്കാരാക്കി പരാതി നൽകിയെന്നുമാണ് വിവരം. തെളിവുകളില്ലാത്ത രീതിയിൽ മൃതദേഹം ഒഴിവാക്കുന്നത് മനസ്സിലാക്കാൻ പ്രതി ഇന്‍റർനെറ്റിൽ തിരഞ്ഞതിന്‍റെയടക്കം വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.