മലപ്പുറം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി 75 വിദ്യാർഥികൾക്ക് 30 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുമായി തിരൂർ എ.പി.ജെ അബ്ദുൽ കലാം ട്രസ്റ്റ്. പ്ലസ് ടുവിന് ഉയർന്ന മാർക്ക് വാങ്ങിയ ജില്ലയിലെ അശരണരായ 75 വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനത്തിന് 50 മുതൽ 100 ശതമാനം വരെയാണ് സ്കോളർഷിപ് നൽകുകയെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, പ്രകൃതി ദുരന്തങ്ങൾ മൂലമോ മറ്റോ കഷ്ടതകൾ അനുഭവിക്കുന്നവർ, മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 12നകം apjtirur@gmail.com എന്ന ഇ-മെയിലിലോ തിരൂർ പൂങ്ങോട്ടുകുളം ദാറുസ്സലാം മാളിലെ എ.പി.ജെ ട്രസ്റ്റ് ഓഫിസിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അപേക്ഷിച്ചവർക്ക് തിരൂർ ടൗൺ ഹാൾ പരിസരത്ത് ശനിയാഴ്ച രാവിലെ 10ന് അഭിമുഖം ഉണ്ടാകും. തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക അന്ന് വൈകീട്ട് അഞ്ചിന് തിരൂർ ടൗൺ ഹാളിൽ നടക്കുന്ന ട്രസ്റ്റിന്‍റെ വാർഷിക ചടങ്ങിൽ പ്രഖ്യാപിക്കും. വാർഷികാഘോഷം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റിന് കീഴിൽ ഒരേക്കർ സ്ഥലത്ത് നിർമിക്കുന്ന വീടുകളിൽ നിർമാണം പൂർത്തിയായ വീടിന്‍റെ താക്കോൽ കൈമാറ്റവും ചടങ്ങിൽ നടക്കും. രാവിലെ 11ന് സംരംഭകത്വ സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം വർക്കിങ് ചെയർമാൻ അഡ്വ. പി. നസ്റുല്ല, ജനറൽ കൺവീനർ ഫിറോസ് നാലകത്ത്, സി.എം.ടി. മഷ്ഹൂദ്, കെ.പി.ഒ. റഹ്മത്തുല്ല, കെ.കെ. റസാഖ് ഹാജി, ഡോ. അബ്ദുൽ ജബ്ബാർ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. സ്കോളർഷിപ് വിവരങ്ങൾക്ക്: 9605494444.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.