താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് മുമ്പും സ്വർണക്കടത്ത്

കരിപ്പൂർ: സ്വർണം കടത്താൻ ശ്രമിച്ചതിന് കരിപ്പൂരിലെ താൽക്കാലിക ജീവനക്കാർ നേരത്തെയും ഡി.ആർ.െഎ പിടിയിലായിരുന്നു. ഏറ്റവും ഒടുവിൽ 2018 മാർച്ചിലാണ് വിമാനത്താവളത്തിൽ നിന്ന് സ്വർണം പുറത്തെത്തിക്കുന്നതിനിടെ ജീവനക്കാരൻ ഉൾപ്പെടെ അഞ്ച് പേരെ ഡി.ആർ.െഎ പിടികൂടിയത്. കടത്തിന് സഹായിച്ചതിന് ആറ് കരാർ ജീവനക്കാരെയും നേരത്തെ ഡി.ആർ.െഎ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടിരുന്നു. 2017ലും രണ്ട് പേർ ടോയ്ലറ്റിൽ യാത്രക്കാർ ഒളിപ്പിച്ച സ്വർണം പുറത്തുകടത്തുന്നതിനിടെ പിടിയിലായിട്ടുണ്ട്. പിന്നീട് ഏജൻസികൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജോലി സമയത്ത് മൊബൈൽ ഫോൺ അടക്കം ഉപയോഗിക്കുന്നതിനായിരുന്നു നിയന്ത്രണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.