മേലാറ്റൂർ: എടപ്പറ്റ പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ (സി.എഫ്.എൽ.ടി.സി) സജ്ജമാക്കാത്തതിൽ പ്രതിഷേധമുയരുന്നു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സി.എഫ്.എൽ.ടി.സി ഒരുക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. ഇതിൻെറ ഭാഗമായി ഒരുമാസം മുമ്പ് ഭരണസമിതി നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് തീരുമാനമെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. എടപ്പറ്റ ഗവ. ഹൈസ്കൂൾ സൻെററാക്കാൻ തീരുമാനിച്ചെങ്കിലും ഇലക്ട്രിക്കൽ ജോലിയോ മറ്റു ഭൗതികസൗകര്യങ്ങളോ തയാറായിട്ടില്ല. കോവിഡ് പോസിറ്റിവായ വ്യക്തിയെ രണ്ടുദിവസം കഴിഞ്ഞിട്ടും ആശുപത്രിയിലേക്ക് മാറ്റാതിരുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതേസമയം, സി.എഫ്.എൽ.ടി.സിക്കായി നടപടികൾ സ്വീകരിച്ചുവരികയാണെന്നും 69 പേർക്ക് സൗകര്യമുള്ള കേന്ദ്രം ജില്ല ആരോഗ്യ വകുപ്പിൻെറ നിർദേശപ്രകാരം പ്രാവർത്തികമാക്കാൻ കഴിയുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.