10,848 മണിക്കൂർ വിമാനം പറത്തി പരിചയം കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസിൻെറ പൈലറ്റ് ഇൻ കമാൻഡൻറായിരുന്ന ക്യാപ്റ്റൻ ദീപക് സാഥെക്ക് 10,848 മണിക്കൂർ വിമാനം പറത്തിയുള്ള പരിചയം. ഇതിൽ 6,662 മണിക്കൂറും പൈലറ്റ് ഇൻ കമാൻഡൻറായിരുന്നു. 4,244 മണിക്കൂർ ഇന്നലെ അപകടത്തിൽപ്പെട്ട ബി 737-800 വിമാനങ്ങളാണ് പറത്തിയത്്. കരിപ്പൂരിലേക്ക് ഇദ്ദേഹം 37 തവണയാണ് സർവിസ് നടത്തിയത്. 2013ലാണ് എയർഇന്ത്യ എക്സ്പ്രസിൽ ജോലിയിൽ പ്രവേശിച്ചത്. അതിന് മുമ്പ് എയർഇന്ത്യയുടെ എ 310 ൻെറ പൈലറ്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുൻ വ്യോമസേന പൈലറ്റായ ഇദ്ദേഹം സ്വർണമെഡൽ ജേതാവ് കൂടിയാണ്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസിൻെറ ടെസ്റ്റ് പൈലറ്റ് കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.