ഉമ്മയും നാല് മക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്

മേലാറ്റൂർ: ഉമ്മയും നാലു കുഞ്ഞുങ്ങളും തലനാരിഴക്ക് രക്ഷപ്പെട്ടത്തിൻെറ ആശ്വാസത്തിലാണ് പെരിന്തൽമണ്ണ വെട്ടത്തൂർ കാര്യാവട്ടത്തെ കുടുംബം. കാര്യാവട്ടം ജങ്ഷൻ അംഗൻവാടിക്ക് സമീപത്തെ കുണ്ടോട്ടുപാറക്കൽ അൻഷാദിൻെറ ഭാര്യ ഷാഹിന (39), മക്കളായ സിയാൻ (14), സയാ മോൾ (ഒമ്പത്), ഇരട്ടക്കുട്ടികളായ സാമിൽ, സൈൻ (ആറര) എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ സിയാൻെറ കാലിന് പൊട്ടലുണ്ട്. മാതാവ് ഷാഹിനക്ക് നെറ്റിയിൽ ചെറിയ മുറിവും പറ്റി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കാലിന് പരിക്കേറ്റ സിയാനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വിമാനത്തിൻെറ പിറകുവശത്തായിട്ടായിരുന്നു ഇരുന്നിരുന്നത്. ഭർത്താവ് ദുബൈയിലെ സ്വകാര്യ കമ്പനിയിലാണ്. കഴിഞ്ഞ മാർച്ചിലാണ് ദുബൈയിലേക്ക് പോയത്. ജൂണിൽ തിരിച്ചുവരാൻ ടിക്കറ്റും എടുത്തിരുന്നു. എന്നാൽ, ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ യാത്ര നീളുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.