കണ്ണൂർ: പതിവുരീതിയിൽനിന്നുമാറി കർക്കടക മാസത്തിലെ ബലിതർപ്പണം. കോവിഡ് ഭീതിയിൽ ക്ഷേത്രങ്ങളിലും പുണ്യ സ്ഥലങ്ങളിലുമുള്ള ബലിതർപ്പണത്തിന് ഏർപ്പെടുത്തിയ നിരോധനമാണ് ഇത്തവണ ചടങ്ങിൻെറ നിറം കെടുത്തിയത്. വീടുകളിൽ ബലിതർപ്പണം നടത്താൻ മാത്രമായിരുന്നു അനുമതിയുള്ളത്. മൺമറഞ്ഞ പിതാമഹന്മാർക്ക് മോക്ഷപ്രാപ്തിക്കായി നടത്തുന്ന ബലിതർപ്പണം വിശ്വാസികൾക്ക് ആത്മസമർപ്പണമാണ്. എള്ളും പൂവും ചോറുരുളയും തീർക്കുന്ന ബലിതർപ്പണം പക്ഷേ, ഇത്തവണ വീടുകളിൽ ഒതുങ്ങി. വാവുദിനത്തിൽ ബലിതർപ്പണത്തിന് ക്ഷേത്രങ്ങളിലും പയ്യാമ്പലം ബീച്ചിലുമൊക്കെ വൻ ഒരുക്കമായിരുന്നു നടത്താറുള്ളത്. ഇത്തവണ നിരോധനം കാരണം ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പയ്യാമ്പലം ബീച്ചിലും ആരും വന്നില്ല. തളിപ്പറമ്പ്: ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ബലി തർപ്പണത്തിനു അനുമതി ഇല്ലാതായതോടെ തളിപ്പറമ്പിലെ ക്ഷേത്രങ്ങളിൽ എത്തിയവരുടെ എണ്ണവും ചുരുങ്ങി. തൃച്ചംബരം ക്ഷേത്രത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് എത്തിയത്. ടി.ടി.കെ ദേവസ്വവും ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. ക്ഷേത്രങ്ങളിൽ തൊഴാൻ എത്തുന്നവരെ സാനിറ്റൈസർ നൽകിയും തെർമൽ സ്കാനിങ് നടത്തിയും പേര് വിവരങ്ങൾ എഴുതിയെടുത്തുമാണ് തൊഴാൻ അനുവദിക്കുന്നത്. ആദ്യമായാണ് ക്ഷേത്രങ്ങളിലെ ബലിതർപ്പണം മുടങ്ങുന്നത്. തലശ്ശേരി: കോവിഡ് പശ്ചാത്തലത്തിൽ തലശ്ശേരി മേഖലയിലും ഇത്തവണ ബലികർമങ്ങൾ അനുഷ്ഠിച്ചത് സ്വന്തം താമസസ്ഥലത്തും തറവാട് വീടുകളിലുമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.