എം.എല്‍.എക്കെതിരെ അപവാദ പ്രചാരണം നടത്തിയതിന് കേസ്

ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിയോജക മണ്ഡലം എം.എല്‍.എ കെ.സി. ജോസഫിനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് മാസത്തിനുശേഷം പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നവമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം സംബന്ധിച്ച് ഡി.ജി.പിക്ക് എം.എല്‍.എ പരാതി നല്‍കിയത്. ഈ പരാതിയിലാണ് രണ്ട് മാസങ്ങൾക്ക് ശേഷം ഇരിക്കൂര്‍ പൊലീസ് കേസെടുത്തത്. രഞ്ജിത്ത്കുമാര്‍, ആതിര ശ്യാം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മണ്ഡലത്തിലേക്ക് എം.എല്‍.എ തിരിഞ്ഞുനോക്കുന്നില്ലെന്നും ഏറ്റവും കൂടുതല്‍ സാമൂഹിക അകലം പാലിക്കുന്ന എം.എല്‍.എയാണ് കെ.സി. ജോസഫെന്നും മറ്റുംപറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിച്ച് അപകീര്‍ത്തി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് എം.എൽ.എയുടെ പരാതി. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം കേസെടുത്ത പൊലീസ് സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതികളാക്കണോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.