കുറ്റ്യാടി: അന്തർ സംസ്ഥാന തൊഴിലാളികൾ തിരിച്ചുപോയതോടെ നിർമാണ മേഖലയിൽ പ്രതിസന്ധിയായി. തൊഴിലാളികളെ കിട്ടാനില്ല. അവശേഷിച്ച തൊഴിലാളികൾ കൂലി വർധിപ്പിക്കുകയും ചെയ്തു. മുമ്പ് ദിവസം 1000 രൂപ വാങ്ങിയവർ ഇപ്പോൾ 1200 രൂപ ആവശ്യപ്പെടുകയാണെന്ന് കെട്ടിട നിർമാണ കരാറുകാർ പറയുന്നു. കേൺക്രീറ്റ്, റോഡ് നിർമാണ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷമായത്. കുത്തനെയുള്ള ഗോവണികൾ കയറി കോൺക്രീറ്റ് മിക്സ് മുകളിൽ എത്തിക്കാൻ അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള വൈദഗ്ധ്യം നാട്ടുകാർക്കില്ല. മേസ്തിരിമാരുടെ സഹായികളായി ജോലി ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ ആയിരം രൂപവരെ ആവശ്യപ്പെടുന്നുണ്ടേത്ര. ഇതിൻെറ ചുവടുപിടിച്ച് നാട്ടുകാരായ തൊഴിലാളികളും നൂറും നൂറ്റമ്പതും രൂപ കൂലി വർധിപ്പിച്ചതായും പറയുന്നു. നാദാപുരം മേഖലയിൽ കോൺക്രീറ്റ് ജോലിക്ക് ടാക്സി ഡ്രൈവർമാർ ഇറങ്ങിയിരുന്നു. എന്നാൽ, കുറ്റ്യാടി മേഖലയിൽ അന്തർ സംസ്ഥാന തൊഴിലാളികൾ മാത്രമാണ് ആശ്രയം. ഇതിനാൽ ആഴ്ചകൾ കാത്തിരുന്നാലാണ് വീടുകളുടെയും മറ്റും കോൺക്രീറ്റ് നടത്താൻ ആളെ കിട്ടുന്നത്. ഇതിൽ നാട്ടുകാരുടെ എണ്ണം പത്തു ശതമാനം പോലും ആവുന്നില്ലത്രേ. ചിലർ തിരിച്ചുവരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇവിടെ ക്വാറൻറീൻ സൗകര്യം ലഭ്യമല്ലാത്തതിനാൽ തിരിച്ചുവരാൻ മടിക്കുകയാണേത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.