ചെറുതാഴം -കുഞ്ഞിമംഗലം കുടിവെള്ള പദ്ധതി: ആദ്യഘട്ട പ്രവൃത്തി ജനുവരിയിൽ പൂർത്തിയാകും

പയ്യന്നൂർ: ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ചെറുതാഴം -കുഞ്ഞിമംഗലം കുടിവെള്ള പദ്ധതിയുടെ പ്രഥമഘട്ടം അടുത്ത ജനുവരിയിൽ പൂർത്തിയാകും. പരിയാരം പഞ്ചായത്തിലെ ജിക്ക പദ്ധതിയുടെ ഭാഗമായ ചെനയന്നൂർ ടാങ്കിൽനിന്നാണ് ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിൽ നിർമിക്കുന്ന ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നത്. കുടിവെള്ള വിതരണത്തിനായി ശ്രീസ്ഥ, എടാട്ട് എന്നിവിടങ്ങളിൽ 8.5 ലക്ഷം ലിറ്ററിൻെറയും പടിക്കപ്പാറയിൽ 4.5 ലക്ഷം ലിറ്ററിൻെറ ഓവർ ഹെഡ് ടാങ്കുമാണ് നിർമിക്കുന്നത്. എടാട്ട് നിർമിക്കുന്ന ടാങ്കിൻെറ പ്രവൃത്തി 85 ശതമാനം പൂർത്തിയായി. പുതുതായി നിർമിക്കുന്ന ടാങ്കിൽ ടെലി മെട്രിക് കൺട്രോൾ സിസ്റ്റം സ്ഥാപിക്കും. ടാങ്കുകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പിടൽ പ്രവൃത്തി അവസാനഘട്ടത്തിലാണ്‌. 42 കിലോമീറ്റർ പൈപ്പ് ലൈനിൽ 32 കിലോമീറ്റർ പൈപ്പ്ലൈൻ സ്ഥാപിക്കൽ പ്രവൃത്തി പൂർത്തിയായതായും ശ്രീസ്ഥയിൽ ടാങ്കിൻെറ പ്രവൃത്തി തുടങ്ങിയെന്നും പടിക്കപ്പാറ ടാങ്കിൻെറ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും പ്രോജക്ട് വിഭാഗം എക്സി. എൻജിനീയർ അറിയിച്ചു. കൂടുതൽ തൊഴിലാളികളെ ഉപയോഗപ്പെടുത്തി പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് എം.എൽ.എ നിർദേശം നൽകി. ചെറുതാഴം- കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് ആദ്യഘട്ട പ്രവൃത്തിക്ക് 57 കോടി രൂപയുടെ കിഫ്ബിയുടെ അംഗീകാരമാണ് ലഭിച്ചത്. രണ്ടാംഘട്ടത്തിൽ രണ്ട് പഞ്ചായത്തിലും വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് 93.7 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.