അർഷാദ്
കോഴിക്കോട്: വീട്ടില്‍ നിന്നും പാത്രങ്ങള്‍ മോഷണം നടത്തിയ കേസിലെ പ്രതി അത്തോളി ചീക്കിലോട് സ്വദേശി എളമ്പിലാശ്ശേരിയില് അർഷാദിനെ (42) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 20ന് പുതിയറ സ്വദേശിയായ സൂരജിന്റെ തറവാട് വീടായ തോട്ടുങ്ങൽ വീടിന്റെ ഓടുപൊളിച്ച് പ്രതി അതിക്രമിച്ചു കയറി മച്ചിൽ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപ വിലവരുന്ന പാത്രങ്ങൾ മോഷ്ടിച്ചുവെന്നാണ് കേസ്. സൂരജിന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.
നടക്കാവ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലീല, അസി. സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണന്, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, സി.പി.ഒ ദിബേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗം, പൊതു സ്ഥലത്തുവെച്ച് മദ്യപിക്കൽ, അമ്പലങ്ങളുടെ ഭണ്ഡാരങ്ങൾ പൊളിക്കൽ, വീടുകളില്‍ മോഷണം, പൊതു ജനശല്യം എന്നിവക്കായി പതിനഞ്ചോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.