കോഴിക്കോട്: നഗര പരിധിയിൽ കഴിഞ്ഞ ചൊവ്വാഴ്ച 19 പേരെ കടിച്ച തെരുവുനായ്ക്ക് പേ സ്ഥിരീകരിച്ചു. കണ്ണൂർ ആർ.ഡി.ഡി.എല്ലിൽ നടത്തിയ പരിശോധനയിലാണ് നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കോർപറേഷൻ ഡോഗ് സ്ക്വാഡ് പിടികൂടി പൂളക്കടവിലെ അനിമൽ ബർത്ത് കൺട്രോൾ ഹോസ്പിറ്റലിൽ നിരീക്ഷണത്തിലാക്കിയ നായ് കഴിഞ്ഞ വ്യാഴാഴ്ച ചത്തിരുന്നു.
അതേസമയം, നഗരത്തിൽ തെരുവുനായ്ക്കൾക്ക് പേ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ തുടരുകയാണ്. ഇന്നലെ 12 നായ്ക്കളെ കൂടി പിടികൂടി വാക്സിനേഷൻ നൽകി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി അശോകപുരം, വൈ.എം.സി.എ മാവൂർ റോഡ് തുടങ്ങിയ ഭാഗങ്ങളിൽ നിന്നായി 32 തെരുവുനായ്ക്കളെ കോർപറേഷൻ ഡോഗ് സ്ക്വാഡ് പിടികൂടി. പിടികൂടിയ നായ്ക്കൾക്ക് പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നൽകി മൂന്നു ദിവസം നിരീക്ഷണത്തിൽ വെക്കും.
നായ്ക്ക് പേ സ്ഥിരീകരിച്ചതോടെ നഗരത്തിൽ നിരീക്ഷണം ശക്തമാക്കി. ആളുകൾക്ക് നായുടെ കടിയേറ്റ ഭാഗങ്ങളിലെ തെരുവുനായ്ക്കളെയും കോർപറേഷൻ മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണ വിധേയമാക്കുകയാണ്. ഇവിടങ്ങളിലെ നായ്ക്കളെ പൂർണമായും പിടികൂടി വാക്സിനേഷൻ നൽകാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.